വാര്‍ത്തകള്‍

Sunday, March 11, 2018

മണിസൗധം - കഥ (ദിപി സുനില്‍)


മണിസൗധം


        പുറത്തു മഴ  തിമിർത്തലച്ചു പെയ്യുന്നു.... കാലവർഷത്തിന്റെ  ആരംഭം. മഴ നോക്കിയിരിക്കാൻ എന്തു രസമാണ്.... ഓർമ്മകൾ  ഓരോന്നായി  മനസ്സിൽ തെളിഞ്ഞു വരുന്നു. രാഘവന്റെ   നോട്ടം  തൊട്ടപ്പുറത്തെ  കോൺഗ്രീറ്റ് വീട്ടിലേക്ക് അറിയാതെ പാഞ്ഞു..., എത്ര  മനോഹരമാണ്     വീട്.... ഒരിക്കൽ  തനിക്ക് എല്ലാമെല്ലാം  ആയിരുന്നിട്ടും  ഇപ്പോൾ  ഒന്നുമല്ലാതായിരിക്കുന്ന തങ്ങളുടെ  "മണിസൗധം ".

        മഴത്തുള്ളികളെ  നോക്കി യിരിക്കുമ്പോൾ  കഴിഞ്ഞുപോയ കാലം ഓർമ്മയിൽ വന്നെത്തിനോക്കുന്നു.., കുട്ടിക്കാലത്തു  മഴ നനയുന്നതും.... അമ്മയുടെ തല്ലും... 'കുത്തു പനി'  പിടിക്കില്ലേ  ?എന്നു  സ്നേഹപൂർവ്വം പറഞ്ഞു കൊണ്ട് തുവർത്തുകൊണ്ടു തുവർത്തുന്നതും .... എല്ലാം ഇന്നലെ എന്നതുപോലെ   ഓർക്കുന്നു... ആ   നല്ലകാലം ഇനി ഓർമ്മകളിൽ  മാത്രം.കഷ്ടപ്പാടുകൾക്കിടയിലും സന്തോഷമായി  കഴിഞ്ഞിരുന്ന  കാലം.. മഴ പെയ്യുമ്പോൾ അമ്മയും അച്ഛനും കൂടി കമുകിൻ പാള  തിരുകിവച്ചു ചോർന്നൊലിക്കുന്ന വിടവ്   അടയ്ക്കുന്നതും  എല്ലാം  ഇന്നലെ എന്ന തുപോലെ  തോന്നുന്നുന്നു.

          അന്നും  സ്വന്തമായി... ഒരു  ചോർന്നൊലിക്കാത്ത  വീട്  എന്ന സ്വപ്നം   ഉണ്ടായിരുന്നു., തങ്ങൾ  മക്കൾ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ്  അത് സാധിച്ചത്.. തന്റെ  വിവാഹ ശേഷം പെട്ടെന്നു തന്നെ     വീട്ടിൽ നിന്നും മാറേണ്ടിവന്നു.. ഒരു  വാടക വീട്ടിലേക്ക്., വീണ്ടും  വീട് എന്ന സ്വപ്നം  ബാക്കി.. കുടുംബ പ്രാരാബ്ധങ്ങളിൽ  പെട്ടുപോയപ്പോഴാണ്  തന്റെ 'അച്ഛന്റെ  വില'മനസ്സിലാകുന്നത്, കുടുംബ  നാവികനായ  താൻ എന്തുമാത്രo  സഹിക്കേണ്ടിവന്നു.,

        തന്റെ എല്ലാമെല്ലാമായ,  സുഖത്തിലും,  ദുഃഖത്തിലും അടിപതറാതെ  നിന്ന്     തനിക്ക് ജീവിക്കാനുള്ളപിൻതുണ തന്ന.... തന്റെ ആത്മസഖിയുടെ രോഗാവസ്ഥ., അവൾക്കും തനിക്കും ആദ്യം ഒരേയൊരു ലക്ഷ്യ മായിരുന്നു., "ഒരു വീടുണ്ടാക്കുക "എന്ന  സ്വപ്നം സാക്ഷാത്കരിക്കുക. അതിനായി തന്റെ കുടുംബത്തെ വിട്ട് മണലാരണ്യമെന്ന പറുദീസയിലേക്ക് വിമാനം കയറിയതും എല്ലാം. നാട്ടിലുള്ളവർ പറുദീസാ എന്നു വിശേഷിപ്പിക്കുമെങ്കിലും, അവിടെ ചെന്നു പെടുന്നവർ ഒരിക്കലും  പറുദീസയിലല്ല., കഷ്ടപ്പാടിലും, ദുരിതത്തിലും ഒപ്പം  നിൽക്കുന്ന ജാതി,  മത, വർഗ്ഗ, വർണ്ണ, സാമ്പത്തിക, വേർതിരിവില്ലാതെ സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കൾ.

      അങ്ങനെ സ്വന്തമായി വാങ്ങിയ 10സെന്റ് സ്ഥലത്തു ഒരു സ്വപ്ന സൗധമായി രണ്ടുനില കോൺഗ്രീറ്റ്  വീട് പണിയാൻ തങ്ങൾക്കു സാധിച്ചു.മക്കൾ രണ്ടു പേരും നന്നായി പഠിക്കുന്നു.. പെൺകുട്ടികൾ അല്ലാത്തതിനാൽ കെട്ടിച്ചയയ്‌ക്കേണ്ട.. വർഷങ്ങൾക്കുശേഷം ഇനി നാട്ടിൽ പോയി കുടുംബത്തോടൊപ്പം സന്തോഷമായി കഴിയാമെന്നു തീരുമാനിച്ചതും, സുഹൃത്തക്കളോട് സ്നേഹപൂർവ്വം യാത്ര പറഞ്ഞതും, നാട്ടിൽ തിരിച്ചെത്തിയതും എല്ലാം ഓർക്കുന്നു.വീടിന്റെ പാലുകാച്ചലും, കുടുംബാംഗങ്ങളുടെയും, ബന്ധുക്കളുടെയും, കൂട്ടുകാരുടെയും സന്തോഷങ്ങളും.... എന്തായിരുന്നു... ആ   ദിവസം ഓർക്കാൻ പോലും വയ്യാത്തത്ര സന്തോഷം. എങ്കിലും അച്ഛനും അമ്മയും ഇല്ലല്ലോ എന്ന ഒരു നീറ്റൽ എപ്പോഴും ഉണ്ടായിരുന്നു. ഒരു  സമാധാനം അവർ സ്വർഗത്തിലിരുന്ന് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും..

     ... സന്തോഷകരമായ  നാളുകൾ.... ഒരു ദിവസം താൻ പുറത്തുപോയി വന്നപ്പോൾ എത്ര ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല.... ആകാംക്ഷയും പരിഭ്രാന്തിയും ആയി., ഒരു ബെല്ലടിച്ചു തീരുന്നതിനു മുൻപേ വാതിൽ തുറക്കാറുള്ള  സുധ.... ഈശ്വരാ... എന്തുപറ്റി.... ഇപ്പോൾ ഒന്നല്ല... രണ്ടല്ല... എത്ര ബെൽ അടിച്ചിട്ടും എന്താ തുറക്കാത്തെ !!!ഒന്നും വരുത്തല്ലേ.... പെട്ടെന്ന് വാതിൽ തുറന്നു... എന്തുപറ്റി  സുധാ.. !!!അവളുടെ ക്ഷീണം കണ്ടതും തനിക്ക് ആകാംക്ഷയായി., ഒന്നുമില്ല,  ഒരു  ക്ഷീണം.. അതും പറഞ്ഞുകൊണ്ട് അവൾ ബെഡ്‌ഡിനെ ലക്ഷ്യമാക്കി നടന്നു. വരൂ   നമുക്ക് ഡോക്ടറെ കാണാം. സാരമില്ല... ഒന്ന് കിടന്നാൽ  മാറും... പക്ഷെ താൻ  വിട്ടില്ല... നിർബന്ധിച്ചു കൂട്ടി കൊണ്ടുപോയി.. ഡോക്ടർ പല ചെക്കപ്പുകളും  ചെയ്തു.... ഇങ്ങനെ ക്ഷീണം ഉണ്ടാകാറുണ്ടായിരുന്നോ ?ചിലപ്പോൾ..... ഓക്കേ... റിസൾട്ട്  വരുവാൻ   വൈകും... ഞാൻ വിളിക്കാം.. ഡോക്ടർ പറഞ്ഞു.. അങ്ങനെ  റിസൾട്ട്  വന്നു.. ഒരു ആമുഖത്തോടെ ഡോക്ടർ ഞെട്ടിക്കുന്ന ആ   സത്യം  പറഞ്ഞു. തന്റെ എല്ലാമെല്ലാമായ  സുധ ബ്ലഡ് ക്യാൻസർ  രോഗിയാണെന്ന്...ഒരു വെള്ളിടി വെട്ടിയതുപോലെ  തരിച്ചിരുന്നുപോയി താൻ. ഈശ്വരാ.... മരവിപ്പുമാറി പറഞ്ഞതോർക്കുന്നു... ഡോക്ടർ എങ്ങനെയെങ്കിലും എന്റെ സുധയെ രക്ഷിക്കണം... എനിക്കുള്ളതെല്ലാം ഞാൻ തരാം... പ്ലീസ്  ഡോക്ടർ.നമുക്ക് ശ്രമിക്കാം... ഈശ്വരനിൽ വിശ്വ സിക്കു. സുധ  ഇതറിയാൻ പാടില്ല.. അറിഞ്ഞാൽ ഇത്‌ അവൾക്കു താങ്ങുവാൻ കഴിയില്ല. ഒരു പക്ഷേ  ഇതറിയുന്ന നിമിഷം അവൾ യാത്ര പറഞ്ഞിരിക്കും.. ഡോക്ടറുടെ നിർദ്ദേശ പ്രകാരം  രക്തം മാറ്റുവാനുള്ള സംവിധാനം നോക്കണം..അതിനായി എവിടെ കൊണ്ടുപോകണമോ  അവിടെയെല്ലാം കൊണ്ടുപോകണം.. ഒരുമിച്ചു ജീവിച്ചു കൊതിതീരാത്ത ഞങ്ങളെ എന്തിനിങ്ങനെ വേദനിപ്പിക്കുന്നു  ദൈവം. ഇത്ര ക്രൂരനാണോ ദൈവം... മക്കളോട് മാത്രമെ പറഞ്ഞുള്ളു.. അവർ ഹോസ്റ്റലിൽ നിന്നും പാഞ്ഞെത്തി.. അമ്മയെ ശുശ്രുഷിക്കാൻ. അമ്മയെ അറിയിക്കാതിരിക്കുവാൻ മക്കൾ കുറെ വിഷമിച്ചു. രണ്ടുമൂന്നു പ്രാവശ്യം രക്തം മാറ്റിയപ്പോൾ തന്നെ ബാങ്ക് ബാലൻസും,  സ്വർണ്ണവും തീർന്നു... തനിക്ക് എന്തോ മാരകമായ രോഗമാണെന്ന് അവൾക്കും മനസ്സിലായി... ഇനിയുള്ളത് ഈ വീടും  പറമ്പുമാണ്.. അതും വിൽക്കണം. ആത്മ സഖിയേക്കാൾ വലുതല്ല തന്റെ സൗധം. ചിലവായ തുകപോലും വീട് കാണുവാൻ വന്നവർ പറഞ്ഞില്ല... ആവശ്യം കൂടുതലാണല്ലോ തനിക്ക്., അതിനാൽ വില കുറക്കുന്നു.. എന്തൊരു ലോകം !!!!ആരും കാണാതെ കരഞ്ഞു തീർത്ത ഉറക്കമില്ലാത്ത രാത്രികൾ... ആ  വീട്ടിൽ നിന്നും മാറേണ്ട ദിവസം വന്നു.. സുധക്ക് വളരെ വിഷമമായി. അടുത്തുള്ള വാടക വീട്ടിലേക്ക് താമസം മാറി.അധികം താമസിയാതെ ദയാദാക്ഷണ്യങ്ങളൊന്നും കൂടാതെ യമധർമ്മൻ തന്റെ പ്രിയതമയെ അടർത്തി  മാറ്റി.

    ഇന്ന് തന്റെ വിയർപ്പിനാൽ തീർത്ത,  സ്വപ്ന  സൗധത്തിലേക്ക് നോക്കുമ്പോൾ  സുധയും  ഓടി എത്തുന്നു... സുധയെ കുറച്ചു നാളെങ്കിലും ജീവിപ്പിക്കുവാൻ  വീടി ന് സാധിച്ചു.... അതുകൊണ്ട് വിഷമമില്ല.എല്ലാം വിധിയാണ്.

അച്ഛാ...അച്ഛാ ഇതെത്ര നേരമായി ഇങ്ങനെയിരിക്കുന്നു.മരുമകള്‍ വന്ന് തോളില്‍ തട്ടി വിളിച്ചപ്പോളാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നത്.എല്ലാം ഈ മഴ് അതുള്ളികള്‍ പോലെ...ആവേശത്തൊടെ ഭൂമിയിലേക്ക് വരുന്നു.പരസ്പരം മത്സരിക്കുന്നു,കലഹിക്കുന്നു,അവസാനം എല്ലാം തീരുന്നു.ഇന്ന് മനുഷ്യര്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍,എന്തിന്? ആര്‍ക്കുവേണ്ടി??? അണയാന്‍ പോകുന്ന ദീപം പോലെ ആര്‍ത്തുലച്ചു പെയ്യുന്ന മഴ പോലെ.എല്ലാം അവസാനിക്കുമെന്നറിഞ്ഞിട്ടും അറിയാതെ പായുന്നു.സഹജീവികളോടുള്ള നന്മ മാത്രമേ എന്നും നിലനില്‍ക്കൂ... ഇപ്പോഴും മഴ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു

ദിപി സുനില്‍
ഫര്‍വാനിയ യൂണിറ്റ്


Wednesday, March 7, 2018

ഒറ്റപ്പെടല്‍-കവിത(പ്യാരി ഓമനകുട്ടന്‍)

സര്‍ഗ്ഗസംഗമം-2017 മലയാളം കവിതാരചന ജനറല്‍ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കവിത


ഒറ്റപ്പെടല്‍

രാമായണത്തിന്‍ താളുകള്‍ ഒന്നൊന്നായി
മറിഞ്ഞു തീര്‍ന്നൊരു മൂകമാം സന്ധ്യയില്‍
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മോക്ഷപ്രാപ്തിക്കായി
ഉരുവിട്ടതാരോ ഉറ്റവരോ ഉടയവരോ
എരിഞ്ഞടങ്ങിയ കര്‍പ്പൂരവും വറ്റിത്തീരുന്ന എണ്ണയും
കത്തിയമരുന്ന വിളക്കിന്‍ തിരികളും പുകയുന്നൊരു നെഞ്ചകവും
രാത്രിതന്‍ യാമങ്ങള്‍ കടന്നുപോയി,അമ്മതന്‍
നെടുവീര്‍പ്പുകള്‍ ദീര്‍ഘനിശ്വാസങ്ങള്‍ ഒന്നുമാത്രം

പുലമ്പലുകള്‍ കേള്‍ക്കെന്നു പിറുപിറുപ്പുകള്‍ കേള്‍ക്കുന്നു
മക്കള്‍ ചെറുമക്കള്‍ ഒന്നൊന്നായി എത്തിച്ചേരുന്നു
ആര്‍ത്തനാദങ്ങളും വിങ്ങിപ്പൊട്ടലുകളും മറ്റൊലികൊള്ളുന്നു
ദേഹി പോയൊരു ദേഹവും യാത്രയായി

അച്ഛന്‍ യാത്രയായി തിരിച്ചു വരവില്ലാത്ത യാത്രയായി
മക്കളും മരുമക്കളും കൊച്ചുമക്കളും യാത്രയായി
ആരും വിളിച്ചില്ല,എന്നെ മാത്രം ആരും വിളിച്ചില്ല
എന്തേ അച്ഛന്‍ എന്നെ വിളിച്ചില്ല
അമ്മ മനസ്സില്‍ തേങ്ങലുകള്‍,നിലവിളികള്‍
തേച്ചു മിനുക്കിയൊരു ചുമരുകളില്‍ പ്രകമ്പനങ്ങളായി

നാവില്‍ രസകൂടുകള്‍ തീര്‍ക്കാത്ത ചുട്ടപപ്പടങ്ങള്‍
മനസ്സിന്‍ വര്‍ണ്ണങ്ങള്‍ നിറയ്ക്കാത്ത പുതുവസ്ത്രങ്ങള്‍
ഇടവേളകള്‍ നീണ്ടുപോയൊരു ഫോണ്‍നാദങ്ങള്‍
അമ്മ മനസ്സ് തേങ്ങി എന്തിനോ വേണ്ടി തേങ്ങി

തിമിരം ബാധിച്ചൊരു കണ്ണുകള്‍ മായ്ചു കളഞ്ഞൊരു കാഴ്ചകള്‍
പണിമുടക്കിയ കാല്‍മുട്ടുകള്‍ തീര്‍ത്തൊരു ബന്ധനം
ഓര്‍മ്മ മറഞ്ഞു പ്പൊകുന്നൊരു മനസ്സും ദു:സ്സഹം

ഒറ്റപ്പെടല്‍ എന്തെന്നറിഞ്ഞു ഞാന്‍
കോടികളില്ലാതെ ആശംസകളില്ലാതെ
സ്നേഹവായ്പ്പുകളില്ലാതെ കഴിഞ്ഞുപോയി
എഴുപതാം പിറന്നാള്‍,അമ്മ മനസ്സ് തേങ്ങി
എന്തിനോ വേണ്ടി തേങ്ങി

വാര്‍ദ്ധക്യം പടിവാതില്‍ കടന്നിങ്ങെത്തി
രോഗ ദുരിതാദികള്‍ കൂട്ടിനുമെത്തി
മനസ്സൊന്നു തേങ്ങി ആരുമില്ലെനിക്ക്
സാന്ത്വനം നല്‍കുവാന്‍ ആരുമില്ലെനിക്ക്

ആരുമറിഞ്ഞില്ല അമ്മ മനസ്സിന്‍ വേദന
ഒറ്റയായൊരു അമ്മ മനസ്സിന്‍ വേദന
സ്നേഹത്തിനായി കൊതിച്ചൊരു അമ്മ മനസ്സിന്‍ വേദനമ
മണി ഓഡറുകളും ഫോണ്‍ വിളികളും കെടുത്തിയില്ല അമ്മ മനസ്സിന്‍ വേദന

നൂലുപൊട്ടി കൈവിട്ടു പോയൊരു പട്ടം പോല്‍
പ്രിയതമന്‍ വേര്‍പെട്ടുപോയ ഒറ്റപ്പെടലിന്‍ ജീവിതം

പ്യാരി ഓമനകുട്ടന്‍
ഫര്‍വാനിയ യൂണിറ്റ്

Tuesday, March 6, 2018

An Imaginary City-POEM (Saji Baiju)


സര്‍ഗ്ഗസംഗമം-2017 ജനറല്‍ വിഭാഗം ഇംഗ്ലീഷ് കവിതാ രചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കവിത

An Imaginary City

A world filled with joy and gaiety
A place where prevails serenity
Where crime and sin feels out of place
How I wish there was such a space

An abode of brotherhood  and love
A city which needs no law
where women walk free and secure
Where little ones  are sound and safe

Where love and care rules
A city which has no fools
A dwelling place which captivates
Bestowed  and  blessed by  mother nature

A valley of violet lilies flair
sunshine lit up streets all stare
A city which never sleeps
A dwelling place filled with dreams

A city with no traffic jams
No accidents and needs no graves
A city where no trees are cut
Where mother nature spreads her arms

Where gentle breeze sways along
Easier  your worry way  long
A world filled pure joy and love
Where life would bloom ,no matter how

A dwelling place where   peace rules
An abode of kindness and truth
A city blessed  by mother nature
Brimmed  with serenity and nature

Oh How I wish there was such a heaven
Where humans live in unison
Almighty may peace prevail
In this city may love remain

A city of dreams, we desire
Let's build together with love and care.


Saji Baiju
Mangaf West Unit
  
 









Monday, March 5, 2018

ഒറ്റപ്പെടല്‍-കവിത(ജയകുമാര്‍)


(സര്‍ഗ്ഗസംഗമം-2017 ല്‍ ജനറല്‍ വിഭാഗം മലയാളം കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കവിത)

ഒറ്റപ്പെടല്‍

ഒറ്റയായി വന്നൊരു ഭൂമിയിലിന്നു ഞാന്‍
ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്നു
ഒറ്റക്കിരിക്കാന്‍ കൊതിയായിട്ടല്ല എന്നെയിന്നു
ഒറ്റുകാരനായി മുദ്രചെയ്യപ്പെട്ടു.

കാത്തിരിപ്പിന്റെ സ്നേഹമോര്‍ത്തുഞാന്‍
കൂട്ടുകുടുംബത്തെ പോറ്റിടിന്നു
കാതരമായി ഒന്നു ചൊല്ലുവാന്‍ പോലും അവര്‍ക്ക്
കാശുകൊടുക്കേണ്ട ഗതിയായി പോയി.

സ്നേഹമെന്തെന്നറിയാത്ത ബാല്യവും
സ്നേഹിച്ചുതീര്‍ത്തൊരാ കൗമാരപ്രായവും
സ്നേഹം കൊതിച്ചൊരെന്‍ മനസ്സിനെ
സ്നേഹത്തൊടെ പടിയിറക്കിയവര്‍.

പ്രാണനെപ്പോലെ സ്നേഹിച്ചപെണ്ണും
പ്രായഭേദമില്ലാത്ത സഥീര്‍ത്യരും
പ്രായിമായിപോയതിനാലെന്‍ പൈതങ്ങളും
പ്രാണന്‍ പിടയുന്ന നൊമ്പരം തന്നവര്‍.

ജീവനെപ്പോലെ സ്നേഹിച്ചു ഞാന്‍ ഈ
ജീവവായു കുറയുന്ന നാട്ടില്‍ നിന്നും
ജരാനര ബാധിച്ചൊരെന്‍ വാര്‍ദ്ധ്യക്യത്തെ
ജീര്‍ണ്ണിച്ച മൃഗമായി കണ്ടുരസിച്ചവര്‍.

ആത്മസഖി നീയും ത്യജിച്ചുവോ
ആരവത്തൊടെ പരിണയിച്ചൊരെന്നെയും
അര്‍ത്ഥമില്ലാത്തൊരു സ്നേഹമല്ലെ നിന്‍
അന്തരംഗത്തില്‍ ഇന്നും തുടിപ്പൂ.

ഒറ്റപ്പെടലില്‍ ഓര്‍ക്കുന്നു ഞാന്‍
ഒറ്റപ്പെടാത്തൊരെന്‍ അമ്മതന്‍ സ്നേഹം
ഒഴുകുന്ന പുഴപോലെ എന്‍ മനസില്‍ ഇന്നതു
ഒടുങ്ങാതെ ഇന്നും തുടിച്ചിടുന്നു.

രക്തബന്ധങ്ങളെ ഓര്‍ക്കുക നിങ്ങള്‍
രണഭൂമിപോലുള്ള മനസ്സൊന്നുമാറ്റുക
കുറ്റപ്പെടുത്തലിന്‍ ചൊല്ലൊന്നു മാറ്റുക
സ്നേഹിക്ക നീ നിന്റെ രക്തബന്ധങ്ങളെ.

ജയകുമാര്‍
ഫഹേല്‍ യൂണിറ്റ്


Friday, March 2, 2018

ജ്ഞാന പ്രകാശമേ ..ശരണം-കവിത (സതീശന്‍ പയ്യന്നൂര്‍)


ജ്ഞാന പ്രകാശമേ ..ശരണം

അചാര്യനോടൊത്തു ഗുരുവരുൾ വാക്കിന്റെ,
പൊരുളായ പൊതിയൊന്നഴിച്ചിടുന്നേ,
പൊരുളിന്റെ അകതാരു കണ്ടീടുവാൻ,
ഞാനെൻ പൊരുളിന്റെ പൊതിയൊന്നഴിച്ചിടുന്നൂ

ഗുരുവേ.. ശരണം,പൊരുളേ.. ശരണം
ജ്ഞാന പ്രകാശമേ ..ശരണം
ഓതിയ വാക്കിന്റെ, അറിവിന്റെ, പൊരുളിന്റെ,
അറിവായ പൊരുളേ ശരണം.
അറിവായ പൊരുളേ അഭയം.

കോർത്തു കോർത്തിട്ടൊരു രത്നമാല്യങ്ങളായ്.
അക്ഷരം മിന്നി തിളങ്ങിടുന്നൂ.
മിഴി,  ദിവ്യപ്രഭയേറി നിന്നിടുന്നു.
കൂമ്പിയടഞ്ഞമിഴി രണ്ടുമകക്കോണിൽ,
പൂജാപാത്രമതേന്തിടുന്നു.
പിന്നെ നിറദീപം കണ്ടു വണങ്ങിടുന്നു, (ഗുരുവേ.. ശരണം)


ആത്മോപദേശശതകാഗ്നി കുണ്ഠത്തിൽ,
ചമതയായ് ഞാനൊന്നെരിഞ്ഞിടുന്നൂ,
ഘൃതമായ് മനസ്സൊന്നുരുകിടുന്നു,
ഹവിസ്സായ കർമ്മവും,മഹസ്സയായ ധർമ്മവും
അർപ്പിച്ചു  കൈപ്പൂപ്പി നിന്നിടുന്നു,. (ഗുരുവേ.. ശരണം)

 ഗുരുവും നീ നാഥനും, വഴിയും നീ നാദവും,
പ്രണവപ്രകാശം പകർന്നിടുന്നു,
കുളിരായി, ഉണ്മയായ്, സത്യപ്രകാശമായി
അദ്വൈത ദീപം തെളിഞ്ഞിടുന്നു
സർവ്വവും മായയായി മാറിടുന്നു,
സമത്വവും ഒന്നായി ചമഞ്ഞിടുന്നു. (ഗുരുവേ.. ശരണം)

തെരുതെരെ വീണു നമസ്ക്കരിച്ചുടയോന്റെ,
തത്വത്തിൻ  പൂന്തേൻ നുകർന്നിടുന്നു
ജപ തപ മാല്യങ്ങൾ, തിരു വരുളമൃതങ്ങൾ,
ധാരയായി, നിരയായൊഴുകിടുമ്പോൾ,
ശക്തി, കുണ്ഡലീനീ നടനമാടിടുന്നൂ.
ശിവപാദം പൂകിടാൻ, തിരു ജടയിലെത്തിടാൻ,
ജ്ഞാന കമലം വിടർത്തീടുവാൻ.
ശക്തി, കുണ്ഡലീനീ നടനമാടിടുന്നൂ


പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളും,
പൊൻ വിളക്കായി ജ്വലിച്ചിടുന്നേൻ,
നിറവാർന്നു, പൊലിവാർന്നു,
ഇരുളീന്റെയിടവഴികൾ,
പൊൻ കതിർ തൂവി നിറഞ്ഞിടുന്നൂ. (ഗുരുവേ.. ശരണം)

സതീശൻ പയ്യന്നൂർ
അഹമ്മദി യൂണിറ്റ്


Saturday, February 17, 2018

Monsoon Rain- Poem (Sreya Pramod)


Monsoon Rain

The sky is dark, the clouds are gray,
Here comes the monsoon Hip! Hip! Hurry!
The mid June and the mid-September,
The months that bring the rains down.

The happiness spread all around,
Like the drizzling rains that fall down,
Lightning flashes, thunder crashes,
And the rains dashes with roofs and roads.

Like an army of drops that rise and fall,
It’s time to leave the monsoon says
No more puddles
No more Plays,
All gone like a wink of an eyes,
The monsoon says it’s time to say bye.

Sreya Pramod
Mangaf East Gurukulam
  

Wednesday, February 14, 2018

ശ്രീനാരായണ ഗുരുദേവൻ-കവിത(മിനി കിഷോര്‍)













ശ്രീനാരായണ ഗുരുദേവൻ 

ശിവഗിരി കുന്നിൽ വാഴും ദേവാ 
ശ്രീനാരായണഗുരുദേവാ
ഏഴകൾക്കാശ്രയമായ ദേവാ
അറിവിന്നുറവിടമാം ദേവാ

ആലംബ ഹീനർക്ക് തുണയേകുന്ന
ജഗതീശ്വരാ  ജയ നാരായണ
അന്ധകാരo അകറ്റി  ഞങ്ങളിൽ
പ്രകാശം ചൊരിയൂ  ശിവ നാരായണാ

ഭാരത ഭൂവിൽ പിറന്ന ദേവാ
അദ്വൈതത്തിൻ  ആധാരമായ ദേവാ
ദുഃഖങ്ങൾ അകറ്റി  സൗഖ്യമായി
വാഴുന്നതിനനുഗ്രഹം ചൊരിയൂ  ദേവാ  

ആരും തുണയില്ലാത്തൊരു നേരത്ത്
തൃക്കൈ തന്നനുഗ്രഹിച്ച ദേവാ
എനിക്കീജന്മത്തിൽ നീയല്ലാതെ
ഒരു തുണയുമില്ല സ്നേഹസ്വരൂപാ
      
മിനി കിഷോർ
മംഗഫ് ഈസ്റ്റ് യൂണിറ്റ്