സായാഹ്ന സന്ധ്യ
ഭൂമിയുടെ കാമുകന്‍ കിന്നാരം ചൊല്ലുവാന്‍ -
ഭൂമിയോടെപ്പോഴും അടുത്തു വന്നൂ .........
സായാഹ്ന സന്ധ്യയായി പരിണമിച്ചപ്പോള്‍
സൂര്യനൊരു ചുടു ചുംബനം നല്കീ .
ചുംബന നിര്‍വൃതിയിലറിയാതെ -
ഭൂമിയുടെ കവിളുകള്‍ തുടുത്തു ചുവന്നൂ .
ഇത് കണ്ട തെങ്ങോല നാണം മറയ്ക്കുവാന്‍
മുഖമവ തിരിച്ചു മറയുന്നൂ ...........
ഇത് കണ്ട ചെംസൂര്യന്‍ നാണിച്ചിട്ടെന്ന പോല്‍ -
മറഞ്ഞു പോയീ ....നാണിച്ചിട്ടെന്നപോല്‍ - മറഞ്ഞു പോയി ............
പ്രശാന്ത് ചേര്‍ത്തല
ഫാഹേല്‍ യൂണിറ്റ്
No comments:
Post a Comment