വാര്‍ത്തകള്‍

Monday, March 5, 2018

ഒറ്റപ്പെടല്‍-കവിത(ജയകുമാര്‍)


(സര്‍ഗ്ഗസംഗമം-2017 ല്‍ ജനറല്‍ വിഭാഗം മലയാളം കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കവിത)

ഒറ്റപ്പെടല്‍

ഒറ്റയായി വന്നൊരു ഭൂമിയിലിന്നു ഞാന്‍
ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്നു
ഒറ്റക്കിരിക്കാന്‍ കൊതിയായിട്ടല്ല എന്നെയിന്നു
ഒറ്റുകാരനായി മുദ്രചെയ്യപ്പെട്ടു.

കാത്തിരിപ്പിന്റെ സ്നേഹമോര്‍ത്തുഞാന്‍
കൂട്ടുകുടുംബത്തെ പോറ്റിടിന്നു
കാതരമായി ഒന്നു ചൊല്ലുവാന്‍ പോലും അവര്‍ക്ക്
കാശുകൊടുക്കേണ്ട ഗതിയായി പോയി.

സ്നേഹമെന്തെന്നറിയാത്ത ബാല്യവും
സ്നേഹിച്ചുതീര്‍ത്തൊരാ കൗമാരപ്രായവും
സ്നേഹം കൊതിച്ചൊരെന്‍ മനസ്സിനെ
സ്നേഹത്തൊടെ പടിയിറക്കിയവര്‍.

പ്രാണനെപ്പോലെ സ്നേഹിച്ചപെണ്ണും
പ്രായഭേദമില്ലാത്ത സഥീര്‍ത്യരും
പ്രായിമായിപോയതിനാലെന്‍ പൈതങ്ങളും
പ്രാണന്‍ പിടയുന്ന നൊമ്പരം തന്നവര്‍.

ജീവനെപ്പോലെ സ്നേഹിച്ചു ഞാന്‍ ഈ
ജീവവായു കുറയുന്ന നാട്ടില്‍ നിന്നും
ജരാനര ബാധിച്ചൊരെന്‍ വാര്‍ദ്ധ്യക്യത്തെ
ജീര്‍ണ്ണിച്ച മൃഗമായി കണ്ടുരസിച്ചവര്‍.

ആത്മസഖി നീയും ത്യജിച്ചുവോ
ആരവത്തൊടെ പരിണയിച്ചൊരെന്നെയും
അര്‍ത്ഥമില്ലാത്തൊരു സ്നേഹമല്ലെ നിന്‍
അന്തരംഗത്തില്‍ ഇന്നും തുടിപ്പൂ.

ഒറ്റപ്പെടലില്‍ ഓര്‍ക്കുന്നു ഞാന്‍
ഒറ്റപ്പെടാത്തൊരെന്‍ അമ്മതന്‍ സ്നേഹം
ഒഴുകുന്ന പുഴപോലെ എന്‍ മനസില്‍ ഇന്നതു
ഒടുങ്ങാതെ ഇന്നും തുടിച്ചിടുന്നു.

രക്തബന്ധങ്ങളെ ഓര്‍ക്കുക നിങ്ങള്‍
രണഭൂമിപോലുള്ള മനസ്സൊന്നുമാറ്റുക
കുറ്റപ്പെടുത്തലിന്‍ ചൊല്ലൊന്നു മാറ്റുക
സ്നേഹിക്ക നീ നിന്റെ രക്തബന്ധങ്ങളെ.

ജയകുമാര്‍
ഫഹേല്‍ യൂണിറ്റ്


No comments:

Post a Comment