വാര്‍ത്തകള്‍

Thursday, December 7, 2017

കാര്‍വര്‍ണ്ണന്‍ -കവിത (മിനി കിഷോര്‍)

കാര്‍വര്‍ണ്ണന്‍


ഇനിയും ഈ കാളിന്ദി  തുള്ളി തുളുമ്പുമോ
പ്രണയമൂറി  തുടങ്ങിയപ്പോൾ
എനിക്കേഴു  വർണങ്ങളുണ്ടായി
നീലക്കടമ്പിനരികിലുമാ പീലി -
തുണ്ടിലും ഞാൻ മയങ്ങി കിടന്നു.

ഒരോടക്കുഴൽ  നാദ താളത്തിൽ
നൃത്തമാടി  തിമിർത്തിടട്ടെ  ഞാൻ.
കൂത്താടിയോടുന്ന  പൈക്കിടാവായി
ഞാൻ പാരാകേ പാറി നടന്നു

താരക ശോഭയെഴും വാനിൽ
നിന്നെ തിരഞ്ഞു ഞാൻ അലഞ്ഞു
വാസന്ത വർണ്ണമൊരുക്കിയ  വാടിയിൽ
കാർവർണമേകാൻ  നീയെത്തുകില്ലേ ?

കാറ്റിന്റെ  കൈകോർത്തു മുല്ല പ്പൂ മണ-
മിന്നെന്റെ  അറയിലേക്കെത്തി നോക്കി
കൊലുസിട്ട  കാലിന്റെ  മണിയൊച്ച കേട്ടു
നീ മണി മാരനാകുവാൻ എത്തുമല്ലോ ?

തുള്ളിതെറിക്കുന്ന  മഞ്ചാടിക്കുരു -
വോന്നു നീ ഒപ്പമുണ്ടെന്നെന്നെയറി യിച്ചു.
മഞ്ഞ ചേല  ചുറ്റിക്കൊണ്ടൊരു മുക്കുറ്റി
ക്കൂട്ടമിതു കേട്ടു തലചായച്ചു  നാണിച്ചു നിന്നു.

കാർമേഘ മാലകൾ കനം വെച്ചു നിൽക്കെ
നീയെത്തിഎന്നെന്നെ അറിയിച്ചു മാരുതൻ
നിശയുടെ മറവിൽ നീ വന്നു ചേരുമോ ?
നിദ്രയിലിനി ഒറ്റ  നിസ്വാശo  ഉയരുമോ?

ഇനിയുമീ കാളിന്ദി  തുള്ളി തുളുമ്പുമോ?
ഞാനുമാ രാധയായി  പാടി തിമിർക്കുമോ ?
പ്രണയം നിറച്ചൊരു  ചെപ്പുമായ്‌  കാർ -
വർണ്ണാ നീ  ഇനിയും  കടന്നു വരുമോ ?

മിനി കിഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്

No comments:

Post a Comment