വാര്‍ത്തകള്‍

Tuesday, June 27, 2017

സായാഹ്ന സന്ധ്യ- കവിത(പ്രശാന്ത് ചേര്‍ത്തല)

സായാഹ്ന സന്ധ്യ

ഭൂമിയുടെ കാമുകന്‍ കിന്നാരം ചൊല്ലുവാന്‍ -
ഭൂമിയോടെപ്പോഴും അടുത്തു വന്നൂ .........

സായാഹ്ന സന്ധ്യയായി പരിണമിച്ചപ്പോള്‍
സൂര്യനൊരു ചുടു ചുംബനം നല്കീ .

ചുംബന നിര്‍വൃതിയിലറിയാതെ -
ഭൂമിയുടെ കവിളുകള്‍ തുടുത്തു ചുവന്നൂ .

ഇത് കണ്ട തെങ്ങോല നാണം മറയ്ക്കുവാന്‍
മുഖമവ തിരിച്ചു മറയുന്നൂ ...........

ഇത് കണ്ട ചെംസൂര്യന്‍ നാണിച്ചിട്ടെന്ന പോല്‍ -
മറഞ്ഞു പോയീ ....നാണിച്ചിട്ടെന്നപോല്‍ - മറഞ്ഞു പോയി ............


 പ്രശാന്ത് ചേര്‍ത്തല
 ഫാഹേല്‍ യൂണിറ്റ്



Monday, June 19, 2017

Unexpected Gift- Poem (Padmaraj Anith Kumar)


Unexpected Gift


This world a circle of illusions.
Fall for it and you fail,
All it gives back is pain and
The pleasure like a bubble..
Disappears in a burst of time.

 Why is it always a head ache?
 The more i look into my phone.
 The abrupt sleep cycles,even they do
 cause the same.

I wish if i could erase
most memories that makes me low.
my brain is already worn out,
of all those assembly line process,
whirring inside out.
All those past and future- the thought
that murders me.

 I wish that fairy could shoo
 All my thoughts away,
 Just the way she shoo-
 The nightmares as am awake..

Is it possible to erase,
Somethings that makes a part of me..
Looks like the fairy answered my prayer,
The gift came unexpected.
The gift of alzheimer's.

Padmaraj  Anith Kumar

Ahamadi Unit










Saturday, June 17, 2017

ഗുരുദേവൻ :- സായുജ്യമോക്ഷത്തിൻ നന്മമരം-കവിത(സൈഗാള്‍ സുശീലന്‍)

ഗുരുദേവൻ :- സായുജ്യമോക്ഷത്തിൻ നന്മമരം

അരുവിപ്പുറത്തിന്നലകൾ വാഴ്ത്തും സത്ഗുരു നാഥനല്ലേ
സർവ്വഐശ്വര്യപ്രദമാം ധർമ്മത്തേ ഞങ്ങൾക്കുനൽകിയ ദേവനല്ലേ സുവർണ്ണപുഷ്പ്പമായ് കർമ്മസാധകമാം സുഗന്ധം പരത്തിനീ കാലദേശങ്ങൾക്കതീതനായ് വിളങ്ങും കാവ്യസൗഭഗമല്ലേ....

സത്ഗുണോപാസനാമൃതം ഞങ്ങളിൽ ജ്വലിപ്പിച്ച്
അറിവിന്റെ ദേവനായ് വിളങ്ങുന്ന ഭഗവൽസ്വരൂപമേ
നിത്യവും നിൻ നാമം കേൾക്കുമാറാവണം
സത്യയുഗത്തിലെ ധ്യാനംപോൽ ഉപാസനാ മാർഗമായീടണം

ആത്മ സാക്ഷാത്ക്കാരത്തിൻ നൈപുണ്യം അറിവായ് ജ്വലിപ്പിച്ച്
സൂര്യതേജസുപോൽ ഞങ്ങൾക്ക് മുൻപേ നടന്ന ഗുരുവര്യനല്ലേ
അറിവിന്റെ ദേവതയാം ശാരദാദേവിയെ
ഉപാസനാമൂർത്തിയായ് പ്രതിഷ്ഠിച്ച ചിത്പുരുഷനല്ലേ...

പ്രത്യക്ഷ ദൈവമാം പരമപ്രകാശംപോൽ വിളങ്ങിടും നിൻനാമം
പരമപവിത്രവും സർവ്വാദീഷ്ട്ടപ്രദവും ആയിടട്ടെ
മംഗള നീരാഞ്ജനംപോൽ ജ്വലിക്കും നിൻ നേത്രങ്ങൾ
നേർവഴികാട്ടി ഞങ്ങളിലെന്നും തുണയായിടട്ടെ....

ഗാനനിർജരിപോൽ തിരുനാമകീർത്തനങ്ങൾ ഞങ്ങൾക്ക് നൽകി
പരമ പവിത്രമാം രാഷ്ട്രത്തെ  സൃഷ്ടിച്ച  ഗുരുവര്യാ
മനസിന്റെ ശ്രീകോവിൽ പ്രതിഷ്ഠിച്ചുപോയ് നിൻരൂപം
കേവല ബ്രഹ്മസ്വരൂപമായ് എന്നും വിളങ്ങീടണെ....

ഞങ്ങളിൽ പ്രാണനും ഓജസ്സും നൽകിനീ
ജാതിമതദ്വേഷത്തിൻ ചിന്തയും അകറ്റിനീ
സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ
ഉപദേശസന്ദേശംപോൽ ഞങ്ങളിൽ വിളങ്ങണെ ഗുരുദേവാഃ

ശിവഗിരിക്കുന്നിൻശോഭയിൽ വിളങ്ങിടും നിൻ തിരുമേനിയും
മലരണിപൂവനം താണ്ടിയനിൻ പൊൻതൃപ്പാദങ്ങളും
കർമ്മദോഷങ്ങളകറ്റി എന്നും ഞങ്ങളിൽ വിളങ്ങണം
അറിവിന്നുമറിവായ് നിറഞ്ഞ്  സത്കർമ്മത്തിൻ തേന്മഴയായ് ചൊരിയണം

ദാനധർമ്മത്തിൻ മഹത്ത്വങ്ങളരുളിനീ
കരുണാർദ്ര സ്നേഹത്തിൻ ആഴവും പകർന്നുനീ
സത്ഫലങ്ങൾ പൊഴിച്ച് തണലായ് നിൽക്കുന്നനീ ഞങ്ങൾക്ക്
അറിവിന്റെ....ദയയുടെ....കരുണയുടെ ഭഗവൽ ചൈതന്യമല്ലോ ഗുരുദേവാഃ

സൈഗാൾ സുശീലൻ
സാൽമിയ യൂണിറ്റ്




Wednesday, June 14, 2017

കാത്തിരുപ്പ് - കവിത(സുലേഖ അജി)

         കാത്തിരുപ്പ്

അറിയാതെ വന്നൊരു കനവിലെൻ
കല്പന ചിറകുകൾ വീശി പറന്നിടുന്നു
നിനക്കാതെ വന്നൊരു മഴയിലെൻ
സിന്ദൂര നിറമുള്ള മണിമുത്ത് പാറിവന്നു .

മുത്തുകൾ കോർത്തൊരാ മഴമേഘ
തുണ്ടുകൾ ചിത്രശലഭം പോൽ തുള്ളിടുന്നു
മിന്നിമിനുങ്ങുന്ന വെൺമേഘ ശകലങ്ങൾ
നെയ്യാമ്പൽ പൂ പോൽ ചിരി തൂകുന്നു.

ചെന്തൊണ്ടി പൂന്തേനിൽ അടരുന്ന
തേൻതുള്ളി ഒന്നെൻറെ നെറുകയിൽ-
പറ്റിനിന്നു കണ്ണാടിപോലെ തിളങ്ങുന്ന
തുള്ളിയിൽ എന്റെ സ്വപ്‌നങ്ങൾ ജ്വലിച്ചിടുന്നു.

അറിയാതെ വന്നൊരു കനവിലെ
തേൻ തുള്ളി നുകരുവാനായി ഞാൻ
കാത്തിരിക്കും നിന്നെ.......
അറിയുവാനായി ഞാൻ കാത്തിരിക്കും.

സുലേഖ അജി
ഹസ്സാവി യൂണിറ്റ്




Tuesday, June 13, 2017

Life of Agony - Poem (Padmaraj Anith Kumar)

Life of Agony

Between “falling in love with her”

And “trying to forget her”

Earth took a round around the sun

And am still here-from where I began.


With a broken heart and feelings of a corpse,

I refused to take up my exams,

Without any mercy they failed-

People tagged me a bad example.


As I sat back

Searching an escape from life’s reality,

Came the drugs that showed me a world of 

hallucinations and ecstasy.


Being eaten from one end

And fed from the other..

Took me to hell being disguised as heaven.

My carvings peaked without me even knowing


The bars that got rusted by my tears

And the walls that heard my agony and cries

The asylum became a witness to my life.

Padmaraj Anith Kumar
Ahamadi Unit




Monday, June 12, 2017

ചൂടാതെ പോയ പനീര്‍പൂവ് - കഥ (പ്രശാന്ത് ചേര്‍ത്തല)

ചൂടാതെ പോയ പനീര്‍പൂവ്


ആയിരക്കണക്കിനു കുട്ടികളെ സ്ഫുടതയാര്‍ന്ന ശബ്ദത്താലറിവിന്‍റ അനന്തതയിലേയ്ക്കു നയിച്ച ആശബ്ദം പ്രായാധിക്യത്താല്‍ നേര്‍ത്ത് വിറയാര്‍ന്നതായി കഴിഞ്ഞിരിക്കുന്നൂ.............

എന്‍റെ മുപ്പത്തിയാറു വര്‍ഷത്തെ സര്‍വീസ്  ജീവിതത്തേക്കാള്‍ മധുരവും , വേദനാജനകവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വികാര പ്രക്ഷുബ്ധവുമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നതെന്ന്‍ പറഞ്ഞ് തങ്കമ്മ  ടീച്ചര്‍ തന്‍റെ നിറഞ്ഞ കണ്ണുകള്‍     തൂവാലയാല്‍ തുടച്ച് ,  വാക്കുകള്‍ മുഷുമിപ്പിക്കുവാനാകാതെ കുട്ടികളെ നോക്കി  കൈകള്‍ കൂപ്പി തന്‍റെ ഇരിപ്പിടത്തെ ലക്ഷ്യമാക്കി  നടക്കുമ്പോള്‍ ആ  കാലുകള്‍ വേച്ചുപോകുന്നത് കാണാമായിരുന്നു  ;   ഇത് കണ്ട ടീച്ചറുടെ മോള്  ഇന്ദു  അമ്മയെ ലക്ഷ്യമാക്കി ഞങ്ങള്‍ക്കിടയിലൂടെ അതിവേഗം നടന്നടുക്കുന്നുണ്ടായിരുന്നൂ ..........

എല്ലാവരും തന്നെ തങ്ക ടീച്ചറിന്‍റെ ആ വികാര  വായ്പ്പില്‍ നിന്നും പുറത്തു  കടക്കുവാന്‍ കുറച്ചു സമയമെടുത്തു . ഒത്തിരി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ വേദിയില്‍ തികച്ചും വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നൂ അത്.  പിന്നീട് വന്ന അന്‍സാരിയുടെ അറിയിപ്പിലും അത് പ്രകടമായിരുന്നു  ; ഇടറുന്ന ശബ്ദത്തില്‍ അന്‍സാരി പറഞ്ഞൂ കൂട്ടുകാരേ , മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളാപഴയ കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മയിലിന്നിവിടെ ഒത്തു  ചേരുമ്പോള്‍ , നമ്മളെയെല്ലാം മക്കളെ പോലെ  മനസ്സില്‍ ചേര്‍ത്തുവച്ച നമ്മുടെ സ്വന്തം തങ്ക ടീച്ചറിനോടുള്ള ആദര സൂചകമായി നമുക്ക് അല്‍പ്പസമയം എഴുന്നേറ്റു നിന്ന്‍ ടീച്ചറുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കാം , ഒപ്പം ടീച്ചര്‍ക്ക് ഈ മക്കളുടെ വക ഒരു ഉപഹാരം നല്‍കുവാനായി മലയാളക്കരയുടെ അഭിമാന തിലകമായ എഴുത്തുകാരി , നമ്മുടെ സ്വന്തം  ശ്രീ  യെ സ്നേഹത്തിന്‍റെ ഭാഷയില്‍ ഈ വേദിയിലേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു ............

ടീച്ചര്‍ പകര്‍ന്നു തന്ന സ്നേഹത്തിനുംഅറിവിനുമൊന്നും പകരം      വയ്ക്കുവാന്‍      ഞങ്ങളാലാവില്ല.  ഒന്നിനും മറ്റൊന്നിന്‍റെ   പകരമാകുവാന്‍ കഴിയില്ലാ ;  അത് തന്നെയാണീ പ്രപഞ്ച സൃഷ്ട്ടിയുടെ രഹസ്യവും സൗന്ദര്യവും , എന്ന് അര്‍ഥഗര്‍ഭമായി പറഞ്ഞുകൊണ്ട്    ശ്രീ  ആ ചടങ്ങ് ഭംഗിയായി നിര്‍വഹിച്ചു ......

അടുത്തതായി നമ്മുടെ  ശ്രീകേഷ് അവതരിപ്പിക്കുന്ന ഒരു ചെറുകഥയാണ് എന്ന അന്‍സാരിയുടെ അറിയിപ്പിനെ വലിയ കരഘോഷത്തോടെയാണ്  കൂട്ടുകാര്‍ സ്വീകരിച്ചതെങ്കിലും ആശ്ചര്യത്തോടെയുള്ള അവരുടെയാ നോട്ടം , ശ്രീകേഷ് കഥയെഴുതുകയോ ! എന്ന അവരുടെ ആത്മഗതം വെളിപ്പെടുത്തുന്നതായിരുന്നു  .  ഞങ്ങള്‍ , നമ്മുടെ ഈ കൂട്ടായ്മയെ കുറിച്ചും പരിപാടികളെ കുറിച്ചുമൊക്കെ പറഞ്ഞു ശ്രീകേഷിനെ   സമീപിച്ചപ്പോള്‍  അവന്‍ ചോദിച്ചൂ ഒരു കഥപറയുവാനുള്ള അവസരം തരാമോ എന്ന് ? അന്ന്  മുതല്‍ ഞാനും ഈ കഥയ്ക്കായി കാത്തിരിക്കുകയാണ് . സസ്നേഹം , ശ്രീകേഷിനെ കഥ പറയുവാനായി വേദിയിലേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു .

 അറിവിന്‍റെ അത്ഭുത ലോകത്തേയ്ക്ക് ആനയിച്ച ഗുരുക്കന്മാരുടെ  പാദങ്ങളില്‍ ഉള്ളാലെ നമിച്ചു കൊണ്ടും പ്രിയ കൂട്ടുകാര്‍ക്കെല്ലാം വിനീതമായ കൂപ്പു കൈ അര്‍പ്പിച്ചു കൊണ്ടും   അവന്‍ കഥയിലേയ്ക്ക് കടന്നൂ .........

നാമിന്നിവിടെ കേട്ടതെല്ലാം ഇന്നലകളെ കുറിച്ചായിരുന്നൂ ; അല്പം കൂടി കൃത്യത വരുത്തിയാല്‍ മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ  കാര്യങ്ങള്‍ .  ഞാന്‍ കുറച്ചു കൂടി പുറകോട്ടു പോയി മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു യാത്ര തുടങ്ങുകയാണ് ; ഒരു ജീവിത യാത്ര ....... നിങ്ങളെ എല്ലാവരെയും ആ യാത്രയിലേയ്ക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നൂ ..........

കഴിഞ്ഞു പോയ ആ കലാലയ ജീവിതത്തെ , കണ്ണുകളെ മെല്ലെയടച്ച് ഒന്നോര്‍ത്തുനോക്കിയാല്‍ അവ്യക്തമായ ഒത്തിരി മുഖങ്ങളും , പേരുകളും കാണാം ;  പല മുഖങ്ങള്‍ക്ക് പേരുകളും , പല പേരുകള്‍ക്ക് മുഖങ്ങളും നഷ്ട്പ്പെട്ടിരിക്കുന്നൂ .   പല മുഖങ്ങള്‍ക്കും സൗകര്യം പോലെ മനസ്സ് ചാര്‍ത്തിക്കൊടുത്ത പേരുകളും കാണാം ..............

പക്ഷേ എന്ത് കൊണ്ടോ , ആ ഉണ്ടകണ്ണിയുടെ മുഖമോ , പേരോ , നോട്ടമോ , നടപ്പോ ,  മുടികെട്ടുന്ന രീതിയോ എന്തിനധികം  മുടിയില്‍ ചൂടുമായിരുന്ന ആ തുളസി കതിരു പോലും ഇന്നും എനിക്ക് മറക്കുവാനേ കഴിഞ്ഞിട്ടില്ല  ; അങ്ങിനെയാണീ മനസ്സ് ചിലതൊക്കെ കാലാതീതമായി സൂക്ഷിക്കും വേദനിപ്പിക്കുവാനായി മാത്രം .  എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളും ആ ഉണ്ടകണ്ണിക്ക്‌ ഉണ്ടായിരുന്നില്ലായെങ്കില്പോലും  എന്ത് കൊണ്ടോ ആ ഉണ്ട കണ്ണി എന്നും എനിക്ക് പ്രീയപ്പെട്ടവളായിരുന്നൂ . ചാട്ടുളി പോലെയുള്ളയാ നോട്ടം എന്നും എന്നെ വേദനിപ്പിക്കുമായിരുന്നെങ്കിലും , അതിനായി ഞാനെത്രയലഞ്ഞൂ എന്നുള്ളത് തെല്ലൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് , ഒരു പക്ഷേ  ഹൃദയത്തില്‍ പ്രണയം ചേര്‍ക്കുവാന്മറന്നൊരു ദൈവ സൃഷ്ടി ആയിരിക്കാം ഈ ഉണ്ടകണ്ണിയെന്നു പോലും തോന്നായ്കയില്ലാ പലപ്പോഴും .........

ഒരിക്കലും ഈ ഉണ്ടകണ്ണിക്ക് തന്നെ  സ്നേഹിക്കുവാന്‍ കഴിയുകയില്ലെന്നുറച്ചു വിശ്വസിച്ചത് കൊണ്ടാവാം  പിന്നീടൊരിക്കല്‍ പോലും തിരഞ്ഞു പോകാതിരുന്നത് ; പക്ഷേ പലപ്പോഴും കാണുവാനായി ആഗ്രഹിച്ചിട്ടുണ്ട്.  പലപ്പോഴായി  പലരില്‍ നിന്നും  അവളെക്കുറിച്ച് കുറച്ചൊക്കെ കേള്‍ക്കാറുണ്ടായിരുന്നൂ .  ആദ്യമായി  പ്രണയിക്കുന്ന പെണ്‍കുട്ടിയെ മറക്കുവാനോ, വെറുക്കുവാനോ കഴിയാത്തതു കൊണ്ടാണോ എന്നറിയില്ല ;  ഒരിക്കല്‍ പോലും അവളോട്‌ വിദ്വേഷമോ പരിഭവമോ തോന്നിയിട്ടേയില്ല . ഒരു പക്ഷേ  എനിക്കവളെ   സ്നേഹിക്കുവാന്‍ മാത്രമേ കഴിയുകയുമുള്ളൂ ..

ഏകദേശം മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഒരവസാന ശ്രമമെന്ന   നിലയില്‍  ഞാനാ  കത്തില്‍ കോറിയിട്ട
നിശ്ചയം നിന്നെ  മറക്കുവാന്‍ കഴിഞ്ഞെങ്കില്‍‍  നിത്യ ശാന്തിക്കൊരഥിതിയായേനേ ഞാന്‍ ”   
എന്ന വരികള്‍ക്ക് ശേഷമുള്ള   
ആവതും നോക്കി  മറക്കുവാന്‍  നിന്നെ  ഞാന്‍  ആവാതവശനായ് നില്‍പ്പൂ ഞാനോമലേ ” 
എന്ന വരികള്‍ അന്നെഴുതാതെ ഞാനെന്‍റെ  ഹൃദയത്തില്‍ ചേര്‍ത്ത് വച്ചത് അന്നത് അവിശ്വസിക്കപ്പെടും എന്നുള്ളത് കൊണ്ടാണോ അതോ അതിനായി ദൈവം ഇത് പോലൊരു മനോഹര മുഹൂര്‍ത്തം കരുതിവച്ചിരുന്നതിനാലാണോ എന്നെനിക്കറിയില്ല .   പക്ഷേ ഇന്നീ  വരികള്‍ അവിശ്വസിക്കപ്പെടുകയില്ലായെന്ന്‍  ഞാന്‍ ഉറച്ചു വിശ്വസിക്കുന്നൂ  എന്ന് പറഞ്ഞ്                   നിര്‍ത്തി കൊണ്ട്  ശ്രീകേഷ് കൂട്ടുകാരെ  നോക്കുമ്പോള്‍ ,   തന്‍റെ മനസ്സിനെ ശുദ്ധികലശം ചെയ്തെത്തുന്ന കണ്ണീര്‍കണങ്ങളെ തൂവാലകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്ന ഉണ്ടകണ്ണിയെ കാണാമായിരുന്നൂ കൂട്ടുകാര്‍ക്കിടയിലായി .......      

ചേട്ടാ എഴുന്നേല്‍ക്കുന്നില്ലയോ ? എന്ന ചോദ്യം കേട്ടു ഞെട്ടിയുണര്‍ന്നു  നോക്കുമ്പോള്‍ ,  മുന്നില്‍ കട്ടന്‍ ചായയുമായി നയന നില്പ്പുണ്ടായിരുന്നൂ ; നയനയുടെ കൈയില്‍ നിന്നും കട്ടനും വാങ്ങി  കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നുകൊണ്ട്  താന്‍ കണ്ട കാര്യങ്ങളെല്ലാം ഓരോന്നായി  ഓര്‍ത്തെടുക്കുകയായിരുന്നു  ഞാന്‍.  അപ്പുറത്തെ  കട്ടിലില്‍ കിടന്നുറങ്ങുന്ന മക്കളെ നോക്കി അങ്ങിനെ ഇരിക്കുമ്പോളും സത്യവും മിഥ്യയും   തിരിച്ചറിയുവാന്‍ ആവാതെ പാടുപെടുകയായിരുന്നൂ  ഞാന്‍ .

അല്ലേ ഇതുവരേയും ചായ കുടിച്ചില്ലയോ ? എന്താ മക്കളെ ഇങ്ങിനെ നോക്കിയിരിക്കുന്നത് ? ഇത് നമ്മുടെ ആര്യനും ,  ലക്ഷ്മിയും തന്നെയാണ് എന്ന് തമാശ രൂപേണ പറഞ്ഞു കൊണ്ട് നയന  വീണ്ടും കടന്നു വന്നൂ . നേരം ആറരയായി , പത്തു മണിക്കു തന്നേ  പരിപാടികള്‍  തുടങ്ങും നമ്മള്‍ക്കല്‍പ്പം നേരത്തേ ചെല്ലേണ്ടതല്ലേ ? അവരേയും ഉണര്‍ത്തിക്കോളൂ എന്നും പറഞ്ഞു  നയന അടുക്കളയിലേയ്ക്ക് പോയി .

 സമയത്ത് വിവാഹം കഴിച്ചിരുന്നൂ  എങ്കില്‍ അവനും കണ്ടേനേ ഇതേ പ്രായത്തിലുള്ള  കുട്ടികള്‍ .  ഒരുതരത്തില്‍ അവന്‍  വിവാഹം കഴിക്കാതിരുന്നതും നന്നായീ . പരിപാടികളൊക്കെ ഉറപ്പിച്ചതിനു ശേഷമാണ് ഞങ്ങളാ സത്യം മനസ്സിലാക്കുന്നത് ശ്രീകേഷ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷം തികയുകയാണ്.  കഴിഞ്ഞ മുപ്പത്തിമൂന്ന്‍ വര്‍ഷത്തിലൊരിക്കല്‍പോലും അവനെ സ്വപ്നം കണ്ടിട്ടില്ലാത്ത ഞാനിന്നീ സ്വപ്നം കാണുവാനുള്ള  കാര്യം ..................  

പിന്നീടൊന്നും ആലോചിച്ചില്ലാ നേരേ അന്‍സാരിയെ വിളിച്ചൂ ; എടാ എനിക്കൊരു കഥ പറയുവാനുള്ള പതിനഞ്ചു മിനിട്ട് സമയം നീ തരണം ഏതു പരിപാടി മാറ്റിയിട്ടായേലും വേണ്ടീല്ല കേട്ടോ , മറുത്തൊരക്ഷരം പറയാതെ ശരിയെടാ പീസി , നേരത്തേ തന്നെ എത്തണം കേട്ടോ എന്നോര്‍മ്മിപ്പിച്ചുകൊണ്ട്  അവന്‍ കാള്‍ കട്ട്‌ ചെയ്തൂ ...........  
                                                                                                         പ്രശാന്ത് ചേര്‍ത്തല 
ഫാഹേല്‍ യൂണിറ്റ്                    

           






Sunday, June 11, 2017

ശലഭം - കവിത (ഷൈനി സന്തോഷ്)

ശലഭം

ശലഭമായ് പാറിപറന്നൊരു-
തൊടിയിലത്രയും
പനിനീര്‍പൂവിന്‍ തേന്‍ നുകര്‍ന്നൂ-
ഞാന്‍

പൂക്കളുമെന്നെ മാടിവിളിക്കുന്നു
പൂവിന്‍ സുഗന്ധം പേറി-
ഞാനലിഞ്ഞു എന്നിലെ-
നറു മണവും പകര്‍ന്നു നല്‍കി..

പൂമ്പൊടിയാലഴകായ മേനിയും
തിരഞ്ഞീടുന്നോ തൊടിയലത്രയും
ഇല്ല കണ്ടീലാ ഞാനെന്റെ കണ്ണനെ
ശലഭമായി പാറിപറന്നൊരാ ജന്മമത്രയും.


ഷൈനി സന്തോഷ്
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്


Saturday, June 10, 2017

കനവ് - കവിത (പ്രശാന്ത് ചേര്‍ത്തല)

കനവ്

കനവുകളൊരായിരം കണ്ടൂ ഞാന്‍ നിന്നിലായ്
നിനവിന്റെ നിറമേറി തൂവി തകര്‍ന്നു പോയ്.....

അറിഞ്ഞില്ലറിഞ്ഞപ്പോളെത്തി ഒരായിരം
കാതത്തിനപ്പുറം കരിന്തിരി നാളത്തിന്നരികിലായ്

കാണുന്നതെന്തിനീ നിറമാര്‍ന്ന കനവുകള്‍
കാത്തുകൊള്ളീടണം കനിവാര്‍ന്ന ദൈവമേ.....

അകതാരില്‍ നിറയുന്നൊരാന്ദതിരകളേ
അറിയുന്നതില്ലേ നീ അരുതെന്ന വാക്കിനെ?

വായ്ക്കരിയിടുവാനായ് എന്തിനീ കൂട്ടെന്ന്
ഓര്‍ത്തോര്‍ത്തൂ ചിരിച്ചൂ ഞാനൊത്തിരിനേരവും.....

മുല്ലരിപല്ലുള്ള  കൊച്ചുകിടാങ്ങടെ കണ്ണ്-
നനയ്ക്കുവാനാവില്ലതെങ്കിലും

അറിയുന്നുണ്ട് ഞാന്‍ തകരുന്ന തന്ത്രിയില്‍-
പാടിതകരുന്നൊരീ ശോക രാഗങ്ങള്‍


പ്രശാന്ത് ചേര്‍ത്തല
ഫാഹേല്‍ യൂണിറ്റ്




Thursday, June 8, 2017

സ്ത്രീ ജന്മം - കവിത(മഞ്ജു പ്രമോദ്)

സ്ത്രീ  ജന്മം

ഓരോ  ക്രൂര  വാക്കിലും  നോക്കിലും
ഉരുകുന്നു  അബലയാം  സ്ത്രീ  ജന്മം  .
ഹൃദയത്തിലേറ്റ  ആഴത്തിൻ മുറിവുണക്കാൻ
സഹനത്തിൻ തേനിലിറ്റിച്ച്
 ദീർഘ  ക്ഷമയാം തൈലം
പുരട്ടിയും ആ  സ്ത്രീ  ജന്മം
അവിടെ ഇവിടെ  നിനവുകളിൽ
നിമ്നോന്നതങ്ങളായ്
അവശേഷിച്ചു പിന്നെയും
വികൃതമാം  വടുക്കൾ
മറവിയാം  ലേപനം ആലേപനം
ചെയ്തു ഓരോ  കലകളും  മാറ്റിയവൾ
പിന്നെയും  തുടരുന്ന  ജീവിത സന്ധിയിൽ
മുറിവേൽക്കുവായ് സ്ത്രീ  ജന്മങ്ങൾ
പ്രണയവും പരിണയവും  അതിലൊരുണ്ണിയും
അവന്റെ  വളർച്ചയും  വാക്കുമെല്ലാം
പൂത്തുലഞ്ഞതാക്കിയവളെ  ജീവിത   മദ്ധ്യത്തിൽ
വാർദ്ധക്യ ത്തിലവളൊരു വാടിയ
തണ്ടായ് ശേഷിയില്ലാത്തൊരു  മനസ്സും  ഉടലുമായ്
വലിച്ചെറിയപ്പെടുന്നു  നാലു ചുവരുകൾക്കുള്ളിൽ
വെളിച്ചമിറ്റിച്ചിറങ്ങിയ ഇരുണ്ട
മുറിയുടെ ചുവരുകളിലെവിടെയോ
ഓർമ്മതൻ ഭാണ്ഡം തുറന്നപ്പോൾ  കണ്ടു
പള്ളിക്കൂടത്തിലേക്കോടുന്ന ഉണ്ണികൾ
ആലിംഗനത്തിൻ  അലിഞ്ഞൊരു
ഊഷ്‌മള ചുംബനങ്ങളും
അവരുടെ കുറുമ്പുകൾ  പരിവേദനങ്ങളും
സ്നേഹത്തിൻ  ഉത്തുംഗ ശ്രേണിയിൽ
റാണിയായ്  വാണനാൾ
പ്രണയത്തിൻ  മടിത്തട്ടിൽ പരിലാളങ്ങളേറ്റു
കഴിഞ്ഞ  പൂർവ്വകാലം
പ്രിയനും യാത്രയായ് പ്രണയവും മൃതിയിലായ്
ആസന്ന  മൃതിയിൽ കൂട്ടുകാരില്ല
 കൂടപ്പിറപ്പില്ല ശ്രോതാക്കളില്ല
കണ്ണീരിറ്റിച്ചിറങ്ങി നനഞ്ഞൊരു
തലയിണയാണെന്റെ  കൂട്ടുകാരി
വിടവാങ്ങുവാനായ് വിതുമ്പി നിൽക്കുന്നൊരു
വിവശയാം  മാതാവ്  കേഴുന്നു
എനിക്കിനി ഈ  ഭൂവിലൊരു
നരജന്മമേ  വേണ്ട  ഈശ്വരാ....


മഞ്ജു പ്രമോദ്
മംഗഫ് ഈസ്റ്റ് യൂണിറ്റ്



















Wednesday, June 7, 2017

മിറക്കിൾ ഫുഡ് - പാചകകുറിപ്പ്(സുലേഖ അജി)

മിറക്കിൾ ഫുഡ്

ഇന്ന്  ഒരു തനിനാടനും ആരോഗ്യ ദായകവുമായ തോരൻ നമുക്കു പഠിക്കാം

മലയാളികൾക്ക്  ഏറ്റവും  ഇഷ്ടപെട്ട വിഭവങ്ങളിൽ ഒന്നാണ് ഇലക്കറികൾ. ചിലർക്കെങ്കിലും ഓര്മയുണ്ടാവും മുറ്റത്തും പറമ്പിലും വേലിയിലും ഒക്കെ നിന്ന ഇലച്ചെടികൾ തോരനാക്കി  കഴിച്ചത്. പക്ഷെ പ്രവാസിക്ക് ഇപ്പോൾ അതൊക്കെ മധുരിക്കുന്ന ഓർമ്മകൾ മാത്രം.നിങ്ങൾക്കോര്മയുണ്ടോ പറമ്പിലെ കുറ്റിപയർ ചെടിയുടെ വള്ളി നുള്ളിയെടുത്തു തേങ്ങാ ചതച്ചിട്ട് 'അമ്മ വെച്ചു തന്ന തോരന്റെ സ്വാദ്. എന്റെ ഓർമകളിൽ വരുന്ന ഒരു നല്ല രുചികൂട്ടായിരുന്നു  പയർവള്ളി തോരൻ,

നമുക്കെങ്ങനെ ഈ മരുഭൂമിയിൽ അതെ രുചി, പറമ്പില്ലാതെ, മണ്ണിലും ,മണ്ണില്ലാതെയും തിരികെ കൊണ്ടുവരാം.

1:ഒരു ട്രേയില്‍ കാൽ ഭാഗം മണ്ണോ പഞ്ഞിയോ നിറക്കുക.
2:ഒന്നോ രണ്ടോ പിടി ചെറുപയർ വിതറുക.പുറമെ വെള്ളം തളിച്ച് മണ്ണിളക്കി കൊടുക്കുക.
3:രണ്ടു ദിവസം രണ്ടു നേരം വെള്ളം തളിച്ച് വായു കടക്കുന്ന വിധത്തിൽ അടച്ചു വെക്കുക
4:മൂന്നാമത്തെ ദിവസം മുതൽ തുറന്നു വെച്ച്  രണ്ടു നേരം വെള്ളം തളിക്കുക.വെളിച്ചം കിട്ടുന്ന സ്ഥലത്തു വെച്ചാൽ വേഗം വളരും
5:ആറാം ദിവസം ചുവടെ മുറിച്ചെടുത്തു കഴുകി അറിഞ്ഞു തോരൻ വെക്കാം,പഞ്ഞിയിൽ ആണെങ്കിൽ വേരുൾപ്പടെ തോരൻ വെക്കാം.

തേങ്ങാ,ജീരകം,വെളുത്തുള്ളി,മഞ്ഞൾ,ഇവ ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക,.രുചിയേറും ഗ്യാസില്ലാത്ത പയർ വള്ളിത്തോരൻ റെഡി,

വിവിധ സ്റ്റേജിലുള്ള ഫോട്ടോകൾ ചുവടെ ചേർത്തിരിക്കുന്നു

മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ

-ഇതിൽ വിറ്റാമിന് എ,ഇ,സി,മിനറൽസ്,പ്രോട്ടീൻസ്,ആന്റിഓക്സിഡന്റ്സ്  എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
-മുടി കൊഴിച്ചിൽ തടയുന്നു.
-ടെൻഷൻ,അമിതഭാരം എന്നിവ കുറക്കുന്നു.
-രക്ത ശുദ്ധീകരണത്തെ ത്വരിതപ്പെടുത്തുന്നു.
-ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നു.
-മൂഡ് ചെഞ്ചേസ് കൺട്രോൾ ചെയ്യുന്നു.


*  ഇതുകൊണ്ടാണ് മുളപ്പിച്ച ധാന്യങ്ങളെ *മിറക്കിൾ ഫുഡ്*എന്നു പറയുന്നത്.
















സുലേഖ അജി
ഹസ്സാവി യൂണിറ്റ്


Tuesday, June 6, 2017

ശോഭ - അനുഭവ കുറിപ്പ് (അഖില കെ രവീന്ദ്രന്‍)

ശോഭ

പേര് പോലെ തന്നെ ശോഭ ആണ് എന്റെ 'അമ്മ..ഓരോ മക്കൾക്കും 'അമ്മ ആയുള്ള ബന്ധത്തിനു വാക്കുകൾ കാണില്ല. ഓരോ അമ്മയും വാക്കുകൾക്ക് അതീതമാണ് ....
തരുന്ന സ്നേഹം  അളക്കാൻ ഒരു ത്രാസ്സും ഇല്ല.

എന്റെ അമ്മയിൽ ഞാൻ ആദ്യം കാണുന്നത് 'അമ്മ എന്ന മകളെ ആണ്‌.

നാലു വയസ്സുള്ള എനിക്ക് ഒരു പാത്രത്തിൽ ചോറ് തന്നിട്ട്  പ്രായമായ  എന്റെ വല്യ അമ്മച്ചിക്ക്  ചോറ് വാരി കൊടുക്കുന്ന ശോഭ ..അന്ന് കുഞ്ഞു മനസിൽ 'അമ്മ ചോറ് വാരി നല്കാത്തതിന്റെ പിണക്കം ഉണ്ടായെങ്കിലും...അന്ന് ഞാൻ ശോഭ എന്ന മകളെ കണ്ടു...

പിന്നെ ഒരിക്കൽ വണ്ടിയിൽ നിന്നും വീണ് പരിക്കുകളുമായി നിറയെ ചോര ആയി വന്ന അച്ഛനെ നോക്കുന്ന.ശോഭ...അടുക്കള വാതിലിൽ കരഞ്ഞു ചുവന്ന കണ്ണുകളിൽ  നോക്കി ചോദിച്ചപ്പോൾ കണ്ണിൽ പൊടി പോയതാ എന്ന് പറഞ്ഞ ആ കണ്ണിൽ..ശോഭ എന്ന ഭാര്യയെ കണ്ടു..

രാത്രി വൈകി ഓളം ഉറക്കം വരുന്നില്ലെന്ന് പറഞ്ഞു പഠിക്കാൻ എനിക്ക് കൂട്ട് ഇരുന്ന  ശോഭ ..പനി ആകുമ്പോൾ അരികിൽ ചേർന്നിരിക്കുന്ന ശോഭ., ഞാൻ കണ്ടതും കണ്ടു കൊണ്ട് ഇരിക്കുന്നതും എല്ലാം  ശോഭ എന്ന അമ്മയെ ആണ് ....

ഒരുപാട് അകലെ നിന്നും ദിവസേന  ഉള്ള  ഫോൺ വിളികൾ.
ശോഭ ആണോ ഇത് എന്ന് ചോദിക്കുമ്പോൾ അല്ലല്ലോ ചിന്നു കുട്ടിയുടെ 'അമ്മ ആണല്ലോ എന്ന് മറുപടി പറയുമ്പോൾ നിറയുന്നു അമ്മേ മനസ്സും കണ്ണും....

ഒരായിരം ജന്മദിന ആശംസകൾ നേരുന്നു അമ്മേ,.....

അഖില കെ രവീന്ദ്രന്‍
അബ്ബാസിയ വെസ്റ്റ് യൂണിറ്റ്